മുണ്ടിക്കൽ താഴത്തിന്റെ സ്വന്തം അബ്ദുള്ളക്കുട്ടിക്ക് മീൻ കച്ചവടത്തിൽ അര നൂറ്റാണ്ടിന്റെ സമ്പന്നമായ അനുഭവമാണ്. നടുക്കണ്ടി പുറായിൽ അബ്ദുള്ള കുട്ടിക്ക് ഉള്ളത് 24-ാം വയസ്സിൽ മീൻ കച്ചവടത്തിലേക്ക് കടന്നുവന്ന അദ്ദേഹം ഇന്നും അതേ ആത്മാർത്ഥതയോടെയാണ് വ്യാപാരം തുടരുന്നത്.
ചെറുപുഞ്ചിരിയോടെ പ്രായമുള്ളവർ എന്നോ കുട്ടികളെന്നോ യാതൊരു വ്യത്യാസവുമില്ലാതെ എല്ലാവരെയും സ്വീകരിക്കുന്നതാണ് അബ്ദുള്ളക്കുട്ടിയുടെ പ്രത്യേകത. മീൻ വാങ്ങാൻ എത്തുന്നവർക്ക് പുഞ്ചിരിയും ഒപ്പം അല്പം അധികം തൂക്കവും നൽകുക എന്നതാണ് അദ്ദേഹത്തിന്റെ ശൈലി. വില കുറവ് അതാണ് അദ്ദേഹത്തിന്റെ കച്ചവട മുദ്ര.
ഭൂമിയിലെ ജീവിതം ഇങ്ങനെ തന്നെ നന്മയോടെ ആകണം. ഏത് കച്ചവടമായാലും ലാഭം മാത്രം ലക്ഷ്യമാകരുത് എന്നാണ് അബ്ദുള്ളക്കുട്ടിയുടെ ഉറച്ച നിലപാട്. ലഭ്യമായ മീനുകൾ മത്തി, അയല, കേതർ, പൂമീൻ, മാന്ത തുടങ്ങി എല്ലാ സാധാരണവും പ്രിയങ്കരവുമായ മീനുകളും ലഭ്യമാണ്. ഒരു കിലോ വാങ്ങുന്നവർക്ക് കുറച്ചുകൂടി നൽകും. മീനുകൾ ഭംഗിയായി കട്ട് ചെയ്ത് നൽകാൻ റാഫി കൂടെയുണ്ട്. സഹായത്തിനായി ബദറുദ്ദീനും ഒപ്പമുണ്ട്. വിശ്വാസത്തിന്റെ വ്യാപാരം മുണ്ടിക്കൽ താഴത്തും സമീപപ്രദേശങ്ങളിലുമുള്ള ആളുകൾ രാവിലെ തന്നെ അബ്ദുള്ളക്കുട്ടിയുടെ മുമ്പിൽ എത്തും. ചെലവൂരിൽ നിന്നും, പെരിങ്ങൊളത്ത് നിന്നും എത്തിയ പ്രകാശൻ പറയുന്നു.
വില കുറവും തൂക്കത്തിൽ അല്പം കൂടുതലും തരാൻ അദ്ദേഹത്തിന് മടിയില്ല. മീൻ വാങ്ങാൻ എത്തിയ ലാലു അദ്ദേഹത്തിന്റെ ആത്മാർത്ഥതയും സൗഹൃദപരമായ പെരുമാറ്റവും പ്രത്യേകം ചൂണ്ടിക്കാട്ടുന്നു. വിപണിയിലെ സജീവത രാവിലെ സമയത്ത് മീൻ കച്ചവടം നടക്കുന്ന ഇടത്ത് ലോട്ടറി കച്ചവടക്കാരും, കത്തികൾ പോലുള്ള പണിയായുധങ്ങൾ വിൽക്കുന്നവരും എത്താറുണ്ട്. തുണിയിലെ കറ നീക്കാൻ കെമിക്കലുകൾ വിൽക്കുന്നവരും അവിടെ എത്തും.
മാർക്കറ്റിൽ നിന്ന് കൊണ്ടുവന്ന മീൻ അതേ പെട്ടിയിൽ വെച്ചാണ് വിൽപ്പന. ടേബിളിൽ നിരത്താൻ സാധിക്കാറില്ല — അതിന് മുമ്പേ ആളുകൾ മീൻ വാങ്ങി പോകും. രാവിലെ ഒരുനേരം മാത്രം നടക്കുന്ന ഈ കച്ചവടം അത്രയും തിരക്കേറിയതാണ്. അര നൂറ്റാണ്ട് പിന്നിട്ടിട്ടും ആവേശം കുറയാത്ത അബ്ദുള്ളക്കുട്ടിയുടെ മീൻ കച്ചവടം ഇനിയും വർഷങ്ങളോളം പൊടിപൊടിക്കട്ടെയെന്നതാണ് നാട്ടുകാരുടെ പ്രാർത്ഥന
