പാലക്കാട് ബിജെപി കോട്ട പൊളിച്ച് ലീഡ് പിടിച്ച രാഹുൽ മാങ്കൂട്ടത്തിൽ നിന്നും ലീഡ് തിരികെ പിടിച്ച സി കൃഷ്ണകുമാർ വീണ്ടും പിന്നിലേക്ക്. രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ പാലക്കാട്, വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിൽ ഫലം പുറത്ത് വരുമ്പോൾ പാലക്കാട് മാത്രമാണ് നിലവിൽ ലീഡ് നില മാറി മറിയുന്നത്. രാഹുൽ വീണ്ടും 1315 വോട്ടുകൾക്ക് മുന്നിൽ. വയനാട്ടിൽ പ്രിയങ്ക ഗാന്ധി രണ്ട് ലക്ഷത്തിലേക്ക് ലീഡ് പിടിച്ചു. ചേലക്കരയിൽ യു ആർ പ്രദീപ് 9026 മുകളിൽ ലീഡ് നിലനിർത്തുന്നു. പാലക്കാട് 674 വോട്ടുകൾക്ക് സി കൃഷ്ണകുമാർ മുന്നിലായിരുന്നു.പൊടുന്നനെ മറി രാഹുൽ മുന്നിലെത്തി.പാലക്കാട് മണ്ഡലത്തിൽ പോസ്റ്റൽ വോട്ടുകളിലും ആദ്യ റൌണ്ടിലും ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ മുന്നിലായിരുന്നു. ബിജെപിക്ക് മുൻതൂക്കമുളള നഗരസഭയിലെ വോട്ടുകളാണ് ആദ്യമെണ്ണിയത്. ആദ്യ റൌണ്ട് ബിജെപി മുന്നേറ്റമുണ്ടാക്കിയെങ്കിലും രണ്ടാം റൌണ്ടിൽ യുഡിഎഫ് ലീഡ് തിരിച്ച് പിടിച്ചു. പിന്നീട് ഈ മുന്നേറ്റം തുടർന്ന യുഡിഎഫിന് അഞ്ചാം റൌണ്ടിൽ തിരിച്ചടിയുണ്ടായി. അഞ്ചാം റൌണ്ടിൽ മൂത്താന്തറ ഉൾപ്പെടുന്ന മേഖലയിൽ ബിജെപി വീണ്ടും ലീഡ് പിടിച്ചു. പാലക്കാട് നഗരസഭയിൽ ഇത്തവണ ബിജെപിക്ക് വലിയ തോതിൽ വോട്ട് കുറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇ ശ്രീധരനുണ്ടാക്കിയ നേട്ടമുണ്ടാക്കാൻ സി കൃഷ്ണകുമാറിന് സാധിച്ചില്ല. നഗരസഭയിൽ ഇത്തവണ ബിജെപിക്ക് കുറഞ്ഞ വോട്ടുകൾ, കോൺഗ്രസിലേക്കാണ് വോട്ട് ചോർന്നത്.

