മാനനഷ്ട കേസിൽ രണ്ട് വർഷത്തെ തടവ് ശിക്ഷ ലഭിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ എം പി സ്ഥാനത്തിന് അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കി. വിധിയുടെ പശ്ചാത്തലത്തിൽ ഇന്നലെ മുതൽ അയോഗ്യനാണെന്നാണ് വിജ്ഞാപനം. വിവാദങ്ങൾക്കിടയിലും രാഹുൽ ഗാന്ധി സഭയിലെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പാര്‍ലമെന്റ് പ്രക്ഷ്ഭുതമായതിന് പിന്നാലെയാണ് ലോക്‌സഭ നിര്‍ണായകമായ ഉത്തരവ് പുറത്തിറക്കിയിരുന്നത്. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിവരം.

ജോയിന്റ് സെക്രട്ടറി പി സി ത്രിപാഠി ഒപ്പ് വെച്ച വിജ്ഞാപനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.
ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ എട്ട് അനുസരിച്ച് ആണ് രാഹുലിനെ എം പി സ്ഥാനത്തിന് അയോഗ്യനാക്കിയിരിക്കുന്നതെന്ന് വിജ്ഞാപനത്തിലൂടെ ലോക്‌സഭാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി. മേൽകോടതിയിൽ നിന്നും സ്റ്റേ ലഭിച്ചില്ല എങ്കിൽ രാഹുലിന് 8 വർഷം മത്സരിക്കാൻ ആകില്ല.

Leave a Reply

Your email address will not be published. Required fields are marked *