
വരയാടുകളുടെ പ്രജനനകാലം കണക്കിലെടുത്ത് ഫെബ്രുവരി ഒന്നു മുതൽ മാർച്ച് 31 വരെ രണ്ടു മാസക്കാലം ഇരവികുളം ദേശീയോധ്യാനം അടച്ചിടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ ഉത്തരവിട്ടു.
നായ്ക്കൊല്ലിമല ഭാഗത്ത് വരയാട് കുട്ടികളെ കണ്ടെത്തിയതായി മൂന്നാർ വൈഡ് ലൈഫ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി. മനുഷ്യ സാന്നിധ്യം വരയാടുകളുടെ ജീവിതക്രമത്തെ ബാധിക്കും എന്നതിനാലാണ് മാനേജ്മെൻറ് പ്ലാൻ പ്രകാരം ദേശീയോദ്യാനം അടച്ചിടുന്നത്.