കള്ളക്കടത്ത് കേസിൽ അറസ്റ്റിലായ ഡൽഹി മുൻ മന്ത്രി സത്യേന്ദ്ര ജയിനിന് ജൂലൈ 11 വരെ ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ആറാഴ്ച ചികിത്സക്കായി സ്വകാര്യ ആശുപത്രിയെ സമീപിക്കും. ഡൽഹി വിട്ടു പോകാൻ പാടില്ല, മാധ്യമങ്ങളെ കാണാനോ അഭിമുഖം നൽകാനോ പാടില്ല തുടങ്ങിയ ജാമ്യ വ്യവസ്ഥകൾക്ക് ശേഷമാണ് ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ മെയ് 30 നാണ് അരവിന്ദ് കെജ്രിവാൾ മന്ത്രി സഭയിലെ ആരോഗ്യ മന്ത്രി ആയിരുന്ന സത്യേന്ദ്ര ജയിൻ കള്ളക്കടത്ത് കേസിൽ അറസ്റ്റിലാകുന്നത്. 2015-16 കാലയളവില്‍ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനായിരിക്കെ സത്യേന്ദ്ര ജെയിന്‍ വിവിധ കടലാസ് കമ്പനികളിലൂടെ 4.81 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നും, പണം കൊല്‍ക്കത്തയിലേക്ക് ഹവാല ഇടപാടിലൂടെ കടത്തിയെന്നുമാണ് എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റിന്‍റെ കണ്ടെത്തല്‍. ഈ പണമുപയോഗിച്ച് ഡൽഹിയിൽ മന്ത്രി വാങ്ങിയതെന്ന് പറയപ്പെടുന്ന ഭൂമി ഇ ഡി കണ്ടുകെട്ടിയിരുന്നു.
അതേസമയം ബിജെപി കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നാണ് ആംആദ്മി പാര്‍ട്ടിയും അരവിന്ദ് കെജ്രിവാളും ആരോപിക്കുന്നത്. ഇത്തരത്തിൽ മറ്റ് മന്ത്രിമാരെയും കുടുക്കാൻ സാധ്യതയുണ്ടെന്നും എഎപി ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *