വട്ടിയൂര്‍കാവില്‍ കെപി അനില്‍കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിൽ കോണ്‍ഗ്രസില്‍ പ്രതിഷേധവും നേതാക്കളുടെ രാജിയും . 14 മണ്ഡലം പ്രസിഡണ്ടുമാര്‍, 2 ബ്ലോക്ക് പ്രസിഡണ്ടുമാര്‍, 2 ഡിസിസി ഭാരവാഹികള്‍ തുടങ്ങിയവരാണ് രാജി വെച്ചത്.
കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥി വേണ്ടെന്നാണ് ഒരുവിഭാഗം പ്രവര്‍ത്തകര്‍ പറയുന്നത്. പാര്‍ട്ടിയെ സംബന്ധിച്ച് പ്രധാനപ്പെട്ട മണ്ഡലങ്ങളിലൊന്നാണ് വട്ടിയൂര്‍കാവ്. രണ്ട് തവണ മുരളീധരനിലൂടെ നിലനിര്‍ത്തിയ മണ്ഡലം 2019 ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ മേയറായിരുന്നു വികെ പ്രശാന്ത് പിടിച്ചെടുക്കുകയായിരുന്നു. കെ മുരളീധരന്‍ വടകരയില്‍ നിന്നും എംപിയായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലായിരുന്നു ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
