
ഗാസയിൽ ഭക്ഷണവും അവശ്യ സാധനങ്ങളുടെ വിതരണം നിലച്ചിട്ട് 12 ദിവസമായി. കുഞ്ഞുങ്ങളടക്കം ഭക്ഷണം കിട്ടാതെ വലയുകയാണ്.ഭക്ഷ്യവസ്തുക്കൾക്ക് പുറമെ, ഇന്ധനത്തിന്റെ വിതരണവും തടഞ്ഞിരിക്കുകയാണ്. ഭക്ഷ്യവസ്തുക്കളുടെ വിതരണം തുടരണമെന്ന് ലോകരാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടും ഇസ്രായേൽ വഴങ്ങിയിട്ടില്ല. യുദ്ധകാലത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ആസൂത്രിതമായ ആക്രമണങ്ങളാണ് ഇസ്രയേൽ നടത്തിയതെന്ന് യുഎൻ മനുഷ്യാവകാശ കൗൺസിൽ (യുഎൻഎച്ച്ആർസി) റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിരുന്നു.അതെ സമയം ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ ചർച്ച ദോഹയിൽ പുരോഗമിക്കുകയാണ്. എന്നാൽ, ആരോപണങ്ങൾ ഇസ്രയേൽ നിഷേധിച്ചു. ആദ്യഘട്ട വെടിനിർത്തൽ കരാർ അവസാനിച്ചതിന് പിന്നാലെയാണ് ഇസ്രായേൽ ഗാസയെ ഉപരോധിച്ചത്. രണ്ടാം വെടിനിർത്തൽ കരാറിന് ഇസ്രായേൽ മുന്നോട്ടുവെച്ച പല ഉപാധികളും ഹമാസ് അംഗീകരിച്ചിരുന്നില്ല. അതിനിടെ, ഗാസയിൽനിന്ന് ആരും പലസ്തീൻകാരെ പുറത്താക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.