നെയ്യാറ്റിൻകരയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യ കുറിപ്പ് പുറത്ത്. കുറിപ്പില്‍ ഡിസിസി ജനറല്‍ സെക്രട്ടറി ജോസ് ഫ്രാങ്ക്ലിനെതിരെ ഗുരുതരമായ പരാമർശങ്ങളാണുള്ളത്. ലോൺ നൽകാമെന്ന് പറഞ്ഞ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് യുവതി തൻ്റെ മക്കള്‍ക്കെഴുതിയ ആത്മഹത്യ കുറിപ്പില്‍ പറയുന്നു.
തൻ്റെ ആത്മഹത്യയ്ക്ക് കാരണം ജോസ് ഫ്രാങ്ക്ളിൻ്റെ നിരന്തര പീഡനമാണ്. നിരന്തരം കടയിലെത്തി ലൈംഗിക ആവശ്യം ഉന്നയിച്ചു. ജോസ് ഫ്രാങ്ക്ളിന് വഴങ്ങിക്കൊടുക്കാതെ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്ന് ആത്മഹത്യാക്കുറിപ്പില്‍ യുവതി പറഞ്ഞു.
“ഭർത്താവില്ലാത്ത സ്ത്രീയോട് ഇങ്ങനെ ചെയ്യാമോ” എന്ന് തൻ്റെ ആത്മഹത്യ കുറിപ്പില്‍ യുവതി ചോദിക്കുന്നു. ലോണിൻ്റെ കാര്യം എന്തായെന്ന് ചോദിക്കുമ്പോള്‍ എപ്പോള്‍ വരും, എപ്പോള്‍ കാണാം എന്ന് ജോസ് ഫ്രാങ്ക്ളിൻ ചോദിക്കുമെന്ന് യുവതി തൻ്റെ കുറിപ്പില്‍ പറഞ്ഞു. തന്നെ ജീവിക്കാൻ ജോസ് ഫ്രാങ്ക്ളിൻ സമ്മതിക്കില്ലെന്നും വൃത്തികെട്ട് ജീവിക്കാൻ തനിക്ക് വയ്യെന്നും മരിക്കുന്നുവെന്നും ആത്മഹത്യാക്കുറിപ്പില്‍ യുവതി പറയുന്നു.
