തിരുവനന്തപുരം നെടുമങ്ങാട് ആശുപത്രിയിൽ വീണ്ടും ചികിത്സാപിഴവെന്ന് പരാതി. ഗർഭ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ചു. മരിച്ചത് പാലോട് സ്വദേശിനി നിരഞ്ജനയുടെ കുഞ്ഞ്. ശസ്ത്രക്രിയ നടത്തിയത് ഡോക്ടർ ബിന്ദു സുന്ദറിന്റെ നേതൃത്വത്തിലായിരുന്നു. ശസ്ത്രക്രിയ പിഴവിൽ മുൻപും ആരോപണ വിധേയയാണ് ഡോക്ടർ. ഇതുവരെ ആശുപത്രിയുടെ ഭാഗത്ത് നിന്ന് വിശദീകരണം ലഭിച്ചിട്ടില്ല.

നേരത്തെ വിതുര സ്വദേശിനിയായ ഹസ്‌നാ ഫാത്തിമയുടെ പ്രസവ ശാസ്ത്രക്രിയയ്ക്കിടെയുണ്ടായ ചികിത്സാപിഴവിൽ ആരോപണവിധേയയാണ് ബിന്ദു സുന്ദർ. പ്രസവശേഷം അശാസ്ത്രീയമായി എപ്പിസോട്ടമി ഇട്ടത്തിന് ശേഷം മലദ്വാരത്തിലേക്കുള്ള ഞരമ്പ് മുറിഞ്ഞതിനെതുടര്‍ന്ന് മലമൂത്ര വിസര്‍ജനം മൂത്രനാളിയിലൂടെയായിരുന്നെന്നാണ് ഹസ്‌നയുടെ പരാതി.

Leave a Reply

Your email address will not be published. Required fields are marked *