പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള പദ്ധതി തയ്യാറാക്കിയത് ആക്രമണത്തിന് ഒരാഴ്ച മുന്‍പാണ്. ട്രെക്കിങ് മൊബൈല്‍ ആപ്പ് വഴിയാണ് ലൊക്കേഷന്‍ കണ്ടെത്തിയതെന്നും എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു.

പാക് ഹാന്റലര്‍ സാജിദ് ജാട്ട് അയച്ചുനല്‍കിയ വിവരങ്ങള്‍ ഭീകരര്‍ ട്രാക്ക് ചെയ്തത് ആപ്പ് വഴിയാണ്. ദാച്ചിഗാം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരുടെ ഫോണുകളില്‍ നിന്ന് മാപ്പുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ കണ്ടെടുത്തു. ഭീകരര്‍ക്ക് ആയുധങ്ങള്‍ പാകിസ്താനില്‍ നിന്ന് ഡ്രോണ്‍ വഴി എത്തിച്ചു നല്‍കി. കൊല്ലപ്പെട്ട ഭീകരന്റെ ഫോണില്‍നിന്ന് ഫോട്ടോകളും ഡിജിറ്റല്‍ തെളിവുകളും ലഭിച്ചു. ഏപ്രില്‍ 15, 16 തീയതികളിലെ രണ്ട് മാപ്പ് സ്‌ക്രീന്‍ഷോട്ടുകളും കണ്ടെത്തി.

ഏപ്രില്‍ 22 ലെ ഭീകരാക്രമണത്തില്‍ മൂന്ന് തീവ്രവാദികള്‍ക്ക് നേരിട്ട് പങ്കുണ്ടെന്നാണ് എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. . പഹല്‍ഗാം ആക്രമണത്തിന് മറുപടിയായി, മെയ് 7 ന് ഇന്ത്യ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ പാകിസ്താനിലെയും പാകിസ്താന്‍ അധിനിവേശ കശ്മീരിലെയും (പിഒകെ) തീവ്രവാദ ഒളിത്താവളങ്ങളില്‍ ആക്രമണം നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *