കണ്ണൂർ ∙ മട്ടന്നൂരിൽ രണ്ടാം ക്ലാസുകാരനെ മർദിച്ച സംഭവത്തിൽ പ്രതിയായ അധ്യാപകനെ സസ്പെൻഡ് ചെയ്തു. പട്ടാന്നൂർ യുപി സ്കൂളിലെ അധ്യാപകനായ വിപിനെയാണ് സസ്പെൻഡ് ചെയ്തത്. തുടർന്ന് സെൻസസ് ചുമതലകളിൽ നിന്നും അധ്യാപകനെ ഒഴിവാക്കി. സംഭവത്തിൽ മട്ടന്നൂർ പൊലീസ് കേസെടുത്തിരുന്നു.
ഈ മാസം 16 നാണ് സംഭവം. ബോർഡിൽ എഴുതിയത് പകർത്തി എഴുതാൻ വൈകിയതിന് അധ്യാപകൻ കൈ കൊണ്ട് മുതുകത്ത് മർദിക്കുകയായിരുന്നുവെന്നാണ് പരാതി. പുറംവേദനയെ തുടർന്ന് വിദ്യാർഥി ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രി അധികൃതർ വിവരം നൽകിയതിനെ തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ വീട്ടിലെത്തി കുട്ടിയുടെ മൊഴിയെടുത്തു. അമ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്തത്.
