ലക്ഷ്മി പ്രിയയ്‌ക്കെതിരായ അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി കോടതി. തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതിയാണ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. വനിതാ സെല്ലില്‍ നിയമവിരുദ്ധമായി തടഞ്ഞുവെച്ചു, സ്റ്റേഷന്‍ രേഖയില്‍ മാപ്പെഴുതി ഒപ്പിടിപ്പിച്ചു എന്നിവയായിരുന്നു അന്‍സിബയുടെ പരാതി. ലക്ഷ്മി പ്രിയ, ഭര്‍ത്താവ് ജയേഷ്, വനിതാ സെല്‍ എസ് ഐ എന്നിവര്‍ക്കെതിരെയായിരുന്നു അന്‍സിബയുടെ പരാതി.

ടിനി ടോമിനെതിരായ പരാതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കടവന്ത്ര എസ്എച്ച്ഒയെ അന്വേഷണത്തില്‍ നിന്ന് മാറ്റണമെന്ന ആവശ്യവുമായി അന്‍സിബ ഹസന്‍. എസ്എച്ച്ഒയെ മാറ്റണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശന് പരാതി നല്‍കും എന്ന് അന്‍സിബ വ്യക്തമാക്കി. എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ കാര്യക്ഷമമായി അന്വേഷണം നടക്കില്ലെന്നും ഇന്നലെ മൊഴിയെടുക്കാന്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ മനഃപൂര്‍വം ബുദ്ധിമുട്ടിച്ചെന്നും അന്‍സിബിയുടെ അഭിഭാഷകന്‍ പറഞ്ഞു. ഒരു മണിക്കൂര്‍ കാത്തുനിന്ന ശേഷം മൊഴി നല്‍കാതെ മടങ്ങുകയായിരുന്നു അന്‍സിബ.

Leave a Reply

Your email address will not be published. Required fields are marked *