കൊച്ചി: കോറോ ഹെൽത്തിന് പിന്നാലെ കൊച്ചിയിലെ ടാൽറോപ് കമ്പനിയിലും കൂട്ടപിരിച്ചുവിടൽ. കൊച്ചി തൃക്കാക്കരയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ശമ്പളം നൽകാതെ തൊഴിലാളികളെ ഘട്ടം ഘട്ടമായി പിരിച്ചുവിട്ടത്. ഇതോടെ ശമ്പളവും ജോലിയും ഇല്ലാതെ 300 ഓളം ജീവനക്കാരാണ് പെരുവഴിയിലായത്.
എഐ മൂലം കമ്പനി പൂട്ടുകയാണെന്നാണ് ഉടമകളുടെ വിശദീകരണം. അതേസമയം തങ്ങളുടെ പരാതിയിൽ തൊഴിൽ വകുപ്പും പൊലീസും ഇടപെട്ടില്ലെന്ന് ജീവനക്കാർ ആരോപിച്ചു. കമ്പനി നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
