സംസ്ഥാനത്ത് ആദ്യമായി ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോംനടപ്പാക്കിയ ബാലുശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെതിരെ നടക്കുന്ന ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ തള്ളി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍.

തങ്ങള്‍ക്ക് യൂണിഫോം കംഫര്‍ട്ടബിള്‍ ആണെന്നും കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുന്നുണ്ടെന്നും സ്‌കൂളിലെ കുട്ടികള്‍ പറഞ്ഞു .

”പുതിയ യൂണിഫോമാണിത്. യൂണിഫോമില്‍ വളരെ കംഫര്‍ട്ടബിളായി തോന്നുന്നുണ്ട്. ചുരിദാറൊക്കെ വെച്ച് തോന്നുമ്പോള്‍ ഫ്‌ളക്‌സിബിളായി തോന്നുണ്ട്,” ഞങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് യൂണിഫോം തൈയ്പ്പിക്കാം എന്ന് തന്നെയാണ് സ്‌കൂളില്‍ നിന്ന് പറഞ്ഞതെന്ന് സ്‌കൂളിലെ വിദ്യാര്‍ത്ഥി പറഞ്ഞു .എല്ലാവര്‍ക്കും എന്താണ് കംഫര്‍ട്ടബിള്‍ അതുപോലെ തയ്പ്പിക്കാനാണ് സ്‌കൂളില്‍ നിന്ന് പറഞ്ഞതെന്നും യൂണിഫോമിന്റെ കൈ, പാന്റിന്റെ സൈസ്, ഷര്‍ട്ടിന്റെ വലുപ്പം എല്ലാം തങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് തീരുമാനിച്ചതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഇതിനോടകം തന്നെ നിരവധി കുട്ടികള്‍ യൂണിഫോമിനെ പിന്തുണച്ച് കൊണ്ട് സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വന്നിട്ടുണ്ട്.
അതേസമയം ബാലുശ്ശേരി എച്ച് എസ് എസ് സര്‍ക്കാര്‍ സ്‌കൂളിലേക്ക് എംഎസ്എഫ്, യൂത്ത്‌ലീഗ്, എസ്എസ്എഫ് എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രതിഷേധ മാര്‍ച്ച് നടത്തി ‘വസ്ത്ര സ്വതന്ത്ര്യം ഞങ്ങളുടെ അവകാശം’ എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധമാര്‍ച്ച്.എന്നാല്‍ രക്ഷിതാക്കള്‍ക്കോ കുട്ടികള്‍ക്കോ ഇല്ലാത്ത ആശങ്കയാണ് എതിര്‍ക്കുന്നവര്‍ക്കെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. പ്ലസ് വണ്‍ ബാച്ചിലാണ് ജെന്‍ഡ്രല്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതി നടപ്പാക്കിയത്. പദ്ധതി ഇന്ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നതിനാല്‍ പ്ലസ് വണ്‍ ബാച്ചിലെ 260 കുട്ടികളും ഏകീകൃത വേഷത്തിലാണ് സ്‌കൂളിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *