തന്റെ ഫോൺ നിരന്തരം ചോർത്തുന്നുവെന്ന് യുപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വരെ സർക്കാർ ഹാക്കുചെയ്‌തെന്ന് പ്രിയങ്ക ആരോപിച്ചു. യോഗി ആദിത്യനാഥ് സർക്കാർ എന്തിനാണ് തങ്ങളെ ഇത്രയും ഭയക്കുന്നതെന്നും പ്രിയങ്കാ ഗാന്ധി ചോദിച്ചു. സമാജ്വാദി പാര്‍ട്ടി അധ്യക്ഷനും മുന്‍ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് യുപി സര്‍ക്കാരിനെതിരെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധിയുടെ പരാമര്‍ശം.അഖിലേഷ് യാദവിന്റെ ആരോപണം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് ‘ഫോണ്‍ ചോര്‍ത്തല്‍ അവിടെ നില്‍ക്കട്ടെ, എന്റെ കുട്ടികളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉള്‍പ്പടെ സര്‍ക്കാര്‍ ഹാക്കുചെയ്യുന്നുണ്ട്’ എന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.
തന്‍റെയും സഹപ്രവര്‍ത്തകരുടെയും ഫോണുകള്‍ സര്‍ക്കാര്‍ ചോര്‍ത്തുന്നുവെന്ന ആക്ഷേപവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും രംഗത്തെത്തിയിരുന്നു. ചോര്‍ത്തുന്ന ഫോണ്‍ സംഭാഷണങ്ങള്‍ എല്ലാ ദിവസവും വൈകുന്നേരം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേള്‍ക്കുന്നുണ്ടെന്നായിരുന്നു അഖിലേഷ് യാദവിന്റെ ആരോപഇതിന് പിന്നാലെയാണ് പ്രിയങ്കയും ഫോൺ ചോർത്തൽ ആരോപണം ഉന്നയിച്ചത്.
