മൂന്നു കൊലപാതകങ്ങള്‍ നടത്തിയശേഷം ഒളിവില്‍ കഴിഞ്ഞ കൊടുംകുറ്റവാളി കോഴിക്കോട് പിടിയിൽ.പശ്ചിമ ബംഗാള്‍ സ്വദേശി രവികുല്‍ സര്‍ദാറാണ് അറസ്റ്റിലായത്മീഞ്ചന്തയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് നിന്നാണ് ഇയാളെ പന്നിയങ്കര പൊലീസും പശ്ചിമ ബംഗാളിൽ നിന്നുളള അന്വേഷണ സംഘവും ചേർന്ന് പിടികൂടിയത്. പശ്ചിമ ബംഗാളില്‍ നിന്നുളള അന്വേഷണ സംഘവും പന്നിയങ്കര പൊലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ മാസം ഏഴിനാണ് ബംഗാളിലെ കാനിങ് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇയാള്‍ മൂന്നുപേരെ കൊലപ്പെടുത്തിയത്. ഗോപാൽപൂർ പഞ്ചായത്തംഗവും തൃണമൂൽ കോൺഗ്രസ് നേതാവുമായിരുന്ന സ്വപൻ മാജിയെയും കൂടെയുണ്ടായിരുന്ന രണ്ടു പേരെയും രവികുലും സംഘവും ചേ‍ർന്ന് കൊലപ്പെടുത്തുകയായിരുന്നു.സ്വപൻ മാജിയെ വെടിവച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ദൃക‍്‍സാക്ഷികളായ ഭൂത് നാഥ് പ്രമാണിക്, ജന്തു ഹൽദർ എന്നിവരെയും വധിച്ചു. ശേഷം രവികുല്‍ രക്ഷപ്പെട്ട് കേരളത്തിലെത്തുകയും മീഞ്ചന്തയില്‍ ഒളിവില്‍ പാര്‍ക്കുകയുമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *