ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ വൻസ്ദ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി പിയൂഷ് പട്ടേലിനെ അജ്ഞാതർ ആക്രമിച്ചു. ഝരി ഗ്രാമത്തിൽ അക്രമികൾ അദ്ദേഹം സഞ്ചരിച്ച കാർ തകർത്തു. ആക്രമണത്തിൽ അദ്ദേഹത്തിന് തലയ്ക്ക് പരുക്കേറ്റു. കോൺഗ്രസ് സ്ഥാനാർത്ഥി അനന്ത് പട്ടേലിന്റെ അനുയായികളാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.

അതേസമയം ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പിൽ 9 മണി വരെ 4.92% പോളിംഗ് രേഖപ്പെടുത്തി. സംസ്ഥാനത്തിന്റെ തെക്കൻ ഭാഗങ്ങളിലെ 19 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 89 സീറ്റുകളിലേക്കാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നത്. രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് അഞ്ച് വരെ നീളും.

Leave a Reply

Your email address will not be published. Required fields are marked *