യുക്രനെതിരായ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട്.
പുടിനോ റഷ്യൻ ഫെഡറേഷനിലെ ചിൽഡ്രൻസ് റൈറ്റ്സ് കമ്മീഷൻ പ്രസിഡൻ്റ് മരിയ ബിലോവയോ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ പരിധിയിൽ പെടുന്ന 123 രാജ്യങ്ങളിൽ എവിടെയെങ്കിലും കാലുകുത്തിയാൽ അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ട്.

വാറണ്ട് പുറപ്പെടുവിച്ചെങ്കിലും കോടതിക്ക് സ്വന്തമായി പോലീസ് സേന ഇല്ലാത്തതിനാൽ അതാത് രാജ്യത്തെ അധികാരികൾ എടുക്കുന്ന തീരുമാനങ്ങൾക്കനുസരിച്ചേ അറസ്റ്റ് ഉണ്ടാകുകയുള്ളൂ. കോടതിയുടെ ഇതേ വാറണ്ടുമായി മുൻ സുഡാൻ പ്രസിഡൻ്റ് ഒമർ അൽ ബഷീർ കോടതിയുടെ പരിധിയിൽ പെടുന്ന ദക്ഷിണാഫ്രിക്കയും ജോർദാനും അടക്കം സന്ദർശിച്ചിരുന്നെങ്കിലും അറസ്റ്റുണ്ടായില്ല.കൂടാതെ, റഷ്യ കോടതിയുടെ പരിധിയിൽ പെടാത്ത രാജ്യമാണ് എന്നതും പുട്ടിന് അനുകൂലമാണ്. അംഗമല്ലെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അധികാര പരിധിയെ യുക്രൈൻ അംഗീകരിക്കുന്നുണ്ട്.

അതേസമയം, മുൻ ലൈബീരിയൻ പ്രസിഡൻ്റ് ചാൾസ് ടെയ്ലറിനെ 2012ൽ യുദ്ധക്കുറ്റം ചുമത്തി കോടതി അറസ്റ്റ് ചെയ്തിട്ടുണ്ട്. മുൻ സൈബീരിയൻ പ്രസിഡൻ്റ് സ്ലോബോദാൻ മിലോസെവിച് യുഗോസ്ലാവിലെ കൂട്ടക്കുരുതിയിൽ വിധി കാത്തുകഴിയവെ 2006ലാണ് മരിച്ചത്. മുൻ ബോസ്നിയൻ സെർബ് പ്രസിഡൻ്റ് റഡോവാൻ കരാസികിനെ 2008ൽ കോടതി അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *