കൊച്ചി: നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്‍റിന്‍റെ സംസ്കാര ചടങ്ങുകൾ നാളെ നടക്കും. ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് സംസ്കാരം. ഇന്ന് രാവിലെ കൊച്ചിയിലും ഉച്ചയ്ക്ക് ശേഷം ഇരിങ്ങാലക്കുടയിലും മൃതദേഹം പൊതുദർശനത്തിന് വെക്കും. അസുഖങ്ങളെത്തുടർന്ന് കൊച്ചിയിലെ വി പി എസ് ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇന്നസെന്‍റ് ഞായറാഴ്ച രാത്രി 10.30 ഓടെയാണ് അന്തരിച്ചത്.

നേരത്തെ തിങ്കളാഴ്ച തന്നെ സംസ്കാര ചടങ്ങുകൾ നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് അത് മാറ്റിവയ്ക്കുകയായിരുന്നു. ഇന്ന് രാവിലെ 8 മണി മുതൽ 11 മണി വരെ എറണാകുളത്തു കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും ഉച്ചക്ക് 1 മണി മുതൽ 3.30 വരെ ഇരിഞ്ഞാലക്കുട മുനിസിപ്പൽ ടൗൺ ഹാളിലും മൃതദേഹം പൊതുദർശനത്തിന് വെക്കും.

ടവന്ത്രയിലെ പൊതുദർശനത്തിന് ശേഷമാണ് ഇന്നസെന്‍റിന്‍റെ മൃതദേഹം സ്വന്തം നാടായ തൃശൂരിലേക്ക് കൊണ്ട് പോവുക. ഇരിങ്ങാലക്കുട ടൗൺ ഹാളിലെ പൊതുദർശനത്തിന് ശേഷം, വൈകീട്ട് മൂന്നര മുതൽ ചൊവ്വാഴ്ച രാവിലെ പത്ത് വരെ വീട്ടിൽ പൊതുദർശനം. ഇതിന് ശേഷമാണ് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്ക്കാര ചടങ്ങുകൾ നടത്തുക.

ലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന നടൻ ഇന്നസെന്‍റിന്‍റെ വിയോഗ വാർത്ത മന്ത്രി പി രാജീവായിരുന്നു സ്ഥിരീകരിച്ചത്. ലേക് ഷോർ ആശുപത്രിയിൽ കഴിഞ്ഞ രണ്ട് ആഴ്ചയിലധികമായ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു അദ്ദേഹം. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ രാത്രി 10.30 ഓടെ മരണം സംഭവിക്കുകയായിരുന്നു. 75 വയസായിരുന്നു.

മാർച്ച് 3നാണ് ഇന്നസെന്‍റിനെ അസുഖബാധയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് ബാധയെത്തുടർന്നുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പല അവയവങ്ങളും പ്രവർത്തനക്ഷമമല്ലാതായതും ഹൃദയാഘാതവുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിലൂടെ വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *