മലപ്പുറം: ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും കുട്ടികളുടെതടക്കം അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡു ചെയ്യുകയും കണ്ടാസ്വദിക്കുകയും ചെയ്തതിന് പോലീസ് അറസ്റ്റു ചെയ്ത രണ്ടു പേരെ കോടതി റിമാന്റ് ചെയ്തു. പെരുവള്ളൂര്‍ വലക്കണ്ടിയിലെ സ്വകാര്യ കോളജ് വിദ്യാര്‍ത്ഥിയായ ഹാജിയാര്‍പള്ളി കൊളമണ്ണ നടുത്തൊടി മണ്ണില്‍ മുഹമ്മദ് ഹസീം (20) നെ തേഞ്ഞിപ്പലം സബ് ഇന്‍സ്പെക്ടര്‍ വിപിന്‍ വി പിള്ളയാണ് അറസ്റ്റ് ചെയ്തത്.

സൈബര്‍സെല്ലില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ താമസിച്ചു പഠിക്കുന്ന ഇയാളെ പോലീസ് കാമ്പസിലെത്തിയാണ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത ഫോണില്‍ നിന്നും സൈബര്‍ എക്സ്പെര്‍ട്ടിന്റെ സഹായത്തോടെ നിരവധി അശ്ലീല ചിത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. വിദ്യാര്‍ത്ഥിയെ പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എം വിപില്‍ദാസ് ജൂണ്‍ മൂന്നുവരെ റിമാന്റ് ചെയ്യുകയായിരുന്നു.

വിവിധ ഇന്റര്‍നെറ്റ് സൈറ്റുകളില്‍ നിന്നും അശ്ലില ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയും പലര്‍ക്കായി അയച്ചു നല്‍കുകയും ചെയ്യുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തേഞ്ഞിപ്പലം പോലീസ് ഇന്‍സ്പെക്ടര്‍ കെ ടി ശ്രീനിവാസന്‍ അറസ്റ്റ് ചെയ്ത യുവാവിനെ കോടതി റിമാന്റ് ചെയ്തു. എ ആര്‍ നഗര്‍ കുറ്റൂര്‍ നോര്‍ത്ത് കാമ്പ്രത്ത് അബ്ദുല്‍ സലാം (26)നെയാണ് റിമാന്റ് ചെയ്തത്. ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തില്‍ എത്തിയാണ് പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെതടക്കം നിരവധി അശ്ലീല വീഡിയോകള്‍ ഇയാളില്‍ നിന്നും പിടികൂടിയ മൊബൈല്‍ ഫോണില്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *