കാസർഗോഡ് കുമ്പളയിൽ പോലീസ് പിന്തുടർന്ന കാർ അപകടത്തിൽപ്പെട്ട് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പോലീസിനെതിരെ ആരോപണവുമായി മരിച്ച ഫർഹാസിന്റെ കുടുംബം. കുട്ടികളെ പിന്തുടർന്ന പോലീസുകാർ മദ്യപിച്ചിരുന്നതായും അന്വേഷണത്തിൽ തൃപ്തരല്ലെന്നും സഹോദരൻ പറഞ്ഞു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും കുറ്റക്കാരായ പോലീസുകാരെ പിരിച്ച് വിടണമെന്നും സഹോദരൻ കൂട്ടിച്ചേർത്തു.
അതേ സമയം, വിദ്യാർത്ഥി മരിച്ച സംഭവത്തിൽ മൂന്ന് പോലീസുദ്യോഗസ്ഥരെ സ്ഥലം മാറ്റി.
അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ഇന്നലെ തന്നെ കാസർഗോഡ് ഡിവൈഎസ്പി അന്വേഷണം പൂർത്തിയാക്കിയിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷമുള്ള നടപടിയാണിത്. എസ്ഐ രജിത് സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ രഞ്ജിത്ത്, ദീപു എന്നിവരെയാണ് സ്ഥലം മാറ്റിയത്.
