സംസ്ഥാനത്ത് സാമൂഹ്യനീതി തുല്യമായി കൈവന്നിട്ടില്ലെന്ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ.മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവര്‍ വേദിയിലിരിക്കുമ്പോഴാണ് സ്വാമി സച്ചിദാനന്ദയുടെ വിമര്‍ശനം.വര്‍ക്കല ശിവഗിരി മഠത്തില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറിയേറ്റ് തമ്പുരാൻ കോട്ടയായി തുടരുന്നു എന്നും അദ്ദേ​ഹം വിമർശിച്ചു.
കേരളത്തിലെ സെക്രട്ടേറിയറ്റിനെക്കുറിച്ച് ഗുരു നിത്യചൈതന്യ യതി പറഞ്ഞു തമ്പുരാന്‍ കോട്ടയാണെന്ന്. ആ തമ്പുരാന്‍ കോട്ടയ്ക്ക് ഇന്നും കാര്യമായ വിള്ളലൊന്നും വന്നിട്ടില്ല. അതു തമ്പുരാന്‍ കോട്ടയായി ഇപ്പോഴും നില്‍ക്കുകയാണ്.
കേരളത്തില്‍ കഴിഞ്ഞുപോയ മന്ത്രിസഭകള്‍, അത് ഇകെ നായനാരുടേയും കെ കരുണാകരന്റെയും ഉമ്മന്‍ചാണ്ടിയുടേയും അച്യുതാനന്ദന്റേയുമൊക്കെ വന്ന് ഇപ്പോഴത്തെ മന്ത്രിസഭയില്‍ നില്‍ക്കുകയാണ്. ദൈവദശകം പ്രാര്‍ത്ഥനാഗാനമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ശിവഗിരിയിലെ സന്യാസിമാര്‍ ഈ മന്ത്രിസഭകള്‍ക്കെല്ലാം നിവേദനം നല്‍കിയതാണെന്നും സച്ചിദാനന്ദ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *