കുമാരനെല്ലൂരിൽ നായ പരിശീലന കേന്ദ്രത്തിന്റെ മറവിൽ ലഹരിക്കച്ചവടം. കേസില്ലെ പ്രതി റോബിൻ ജോർജ് എന്നയാൾ പിടിയിൽ. തമിഴ്നാട്ടിൽ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ പിതാവിനെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. നാല് സംഘങ്ങളായി തിരിഞ്ഞായിരുന്നു പോലീസിന്റെ അന്വേഷണം.കോട്ടയം കുമാരനല്ലൂരിലെ ‘ഡെൽറ്റ കെ-9’ എന്ന നായ പരിശീലനകേന്ദ്രത്തിൽനിന്ന് 18 കിലോ കഞ്ചാവാണ് പോലീസ് സംഘം പിടിച്ചെടുത്തത്. നായകളെ പരിശീലിപ്പിക്കുന്നതിന്റെ പേരിൽ വാടകയ്ക്ക് വീടെടുത്തായിരുന്നു ലഹരിവിൽപ്പന. അമേരിക്കൻ ബുള്ളി, പിറ്റ്ബുൾ തുടങ്ങിയ മുന്തിയ ഇനത്തിലുള്ള പതിമൂന്നോളം നായ്ക്കളാണ് ഇയാളുടെ കേന്ദ്രത്തിലുണ്ടായിരുന്നത്. കാക്കി കണ്ടാൽ കടിക്കാൻ വരെ ഇയാൾ നായകളെ പരിശീലിപ്പിച്ചിരുന്നതായും പോലീസ് പറഞ്ഞിരുന്നു.ഹോസ്റ്റൽ സൗകര്യമുള്ളതിനാൽ ഇവരെല്ലാം നായകളെ കൊണ്ടുവിടാനായി എത്തുന്നവരാണെന്നാണ് നാട്ടുകാർ കരുതിയിരുന്നത്. എന്നാൽ, ശല്യം വർധിച്ചതോടെ പലരും റോബിനോട് സംസാരിച്ചെങ്കിലും അയാൾ ഇതൊന്നും കേട്ടതായി നടിച്ചില്ല. ഇതോടെയാണ് സമീപവാസികൾ പരാതിയുമായി മുന്നോട്ടുപോയത്.

Leave a Reply

Your email address will not be published. Required fields are marked *