പെരിയാറിലെ മല്‍സ്യക്കുരുതിയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കൃത്യമായ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി സജി ചെറിയാന്‍. പാതാളം റഗുലേറ്ററി തുറന്നു വിട്ടപ്പോള്‍ ഓക്‌സിജന്‍ കുറഞ്ഞു എന്നും രസമാലിന്യം വര്‍ദ്ധിച്ചു എന്നും സൂചനകള്‍ വരുന്നുണ്ട്. എന്നാല്‍ അത് വിശദമായി പരിശോധിക്കേണ്ടതുണ്ട്. രാസമാലിന്യം കാരണം മാത്രമാണ് മത്സ്യങ്ങള്‍ ചത്തത് എന്ന് പറയാന്‍ കഴിയില്ല. മൂന്ന് വകുപ്പുകള്‍ ഒന്നിച്ച് അത് പരിശോധിക്കും.

ഇത് എങ്ങനെ സംഭവിച്ചു എന്ന് വിശദമായ പരിശോധന വേണം. എന്നാല്‍ മാത്രമേ ആരാണ് യഥാര്‍ത്ഥ കുറ്റക്കാരന്‍ എന്ന് കണ്ടെത്താന്‍ കഴിയൂ. അത് കണ്ടെത്തിയാല്‍ മാത്രമേ ശാശ്വതമായ പരിഹാരം ഇതിനുണ്ടാകൂ. ഫിഷറീസ് വകുപ്പ് നഷ്ടത്തിന്റെ കൃത്യമായ കണക്ക് എടുത്തിട്ടുണ്ട്. 13.5 കോടി നഷ്ടം ആകെ ഉണ്ടായി. ഇത് നികത്താന്‍ വേണ്ടത് സര്‍ക്കാര്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *