ബിജെപിക്ക് വോട്ട് നല്‍കരുതെന്ന് ആവശ്യപ്പെട്ട് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷക സംഘടനകള്‍ കേരളമുള്‍പ്പെടെ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ പ്രചാരണരംഗത്തിറങ്ങും. .കര്‍ഷകദ്രോഹനയങ്ങള്‍ സ്വീകരിക്കുന്ന ബിജെപിക്ക് വോട്ട് നല്‍കരുതെന്ന് ജനങ്ങളോട് അഭ്യര്‍ഥിക്കുമെന്ന് കര്‍ഷക സമരം നയിക്കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. മാര്‍ച്ച് 12ന് പശ്ചിമ ബംഗാളില്‍ നിന്നുമാണ് കര്‍ഷകസംഘം ബിജെപി വിരുദ്ധ പര്യടനം ആരംഭിക്കുക. തുടര്‍ന്ന് കേരളം, പുതുച്ചേരി, അസം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെത്തി പ്രചാരണപരിപാടികള്‍ നടത്തും.
ശനിയാഴ്ച ദില്ലി അതിർത്തികളിലും ദേശീയപാതയിലും രാവിലെ 11 മണി മുതൽ അഞ്ച് മണിക്കൂർ വാഹനങ്ങൾ തടയും. ടോൾ പിരിവും തടയും. വീടുകളിലും ഓഫീസുകളിലും കറുത്ത പതാക നാട്ടാനും കറുത്ത തലപ്പാവ് ധരിക്കാനും സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാനം ചെയ്തിട്ടുണ്ട്. വനിതാ ദിനമായ മാർച്ച് 8 ന് സമര കേന്ദ്രങ്ങളുടെ നിയന്ത്രണം സ്ത്രീകളെ ഏൽപ്പിക്കും.