ഫിഫ ലോകകപ്പില്‍ നാടകീയ ജയത്തോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറില്‍. ഇഞ്ചുറി ടൈമിലെ ഗോളില്‍ 2-1ന് ക്രൊയേഷ്യയെ തോല്‍പ്പിച്ചു. പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയിന്‍ – പോര്‍ച്ചുഗല്‍ വമ്പന്‍ പോരാട്ടമാണ് ആരാധകരെ കാത്തിരിക്കുന്നത്.

കളിയുടെ 53-ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചിലൂടെ ക്രൊയേഷ്യ മുന്നിലെത്തിയപ്പോള്‍ പോര്‍ച്ചുഗള്‍ ആരാധകരുടെ ഉള്ളൊന്നു പിടഞ്ഞു. എന്നാല്‍ 68-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി റൊണാള്‍ഡോ മത്സരം സമനിലയിലാക്കുകയും ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിലെ തന്റെ ആദ്യ ഗോള്‍ സ്വന്തമാക്കുകയും ചെയ്തു. പിന്നീട് ഗോണ്‍സാലോ റാമോസിലൂടെ പോര്‍ച്ചുഗല്‍ വിജയത്തിലേക്കെത്തി. ആദ്യപകുതി ഗോള്‍ രഹിതമായിരുന്നെങ്കിലും കളിയുടെ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്.

90+13-ാം മിനിറ്റില്‍ ക്രൊയേഷ്യയ്ക്ക് വീണ്ടും വല കുലുക്കാന്‍ സാധിച്ചിരുന്നു. എങ്കിലും വാര്‍ പരിശോധനയ്ക്ക് ശേഷം മരിയോ പസാലിച്ചിനെതിരെ റഫറി ഓഫ്‌സൈഡ് വിളിച്ചു. ഇത്ക്രൊയേഷ്യന്‍ ആരാധകരുടെ വന്‍ പ്രതിഷേധത്തിന് കാരണമായി. പ്രതിഷേധ സൂചകമായി ആരാധകര്‍ ഫീല്‍ഡിലേക്ക് കുപ്പികള്‍ വലിച്ചെറിഞ്ഞത് ഉള്‍പ്പെടെ ചര്‍ച്ചയായി. തിങ്കളാഴ്ച നടക്കുന്ന പ്രീ-ക്വാര്‍ട്ടറില്‍ (റൗണ്ട് ഓഫ് 16) സ്‌പെയിനിനെ നേരിടാന്‍ പറങ്കിപ്പട തയ്യാറെടുക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *