തിരുവനന്തപുരം: മൂന്നരവയസുകാരൻ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി. തിരുവനന്തപുരത്താണ് സംഭവം. സംഭവത്തിൽ തമിഴ്‌നാട് സ്വദേശി മാരിക്കനിയെ പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതി സുഹൃത്തിന്റെ മകനെയാണ് ക്രൂരപീഡനത്തിന് ഇരയാക്കിയത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിയെ റിമാൻഡ് ചെയ്തു.
ഇതിനിടെ നാലുവയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം ശിക്ഷയും 50000 രൂപ പിഴയും നെയ്യാറ്റിൻകര അതിവേഗ കോടതി (പോക്സോ ) ജഡ്‌ജ് കെ വിദ്യാധരൻ വിധിച്ചു. കോട്ടുകാൽ അടിമലത്തുറ മേലെ പുറമ്പോക്ക് പുരയിടത്തിൽ ക്രിസ്തു ദാസിനെയാണ് ശിക്ഷിച്ചത്.
2022ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. റോഡിലൂടെ നടന്നുപോയ നാല് വയസുള്ല പെൺകുട്ടിയെ വീട്ടിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചതിനാണ് ശിക്ഷ. വിഴിഞ്ഞം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അന്വേഷിച്ചത് സമ്പത്ത് കെ.എൽ, പ്രജേഷ് ശശി എന്നീ ഉദ്യോഗസ്ഥരാണ്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വെളറട കെ.എസ്. സന്തോഷ് കുമാർ ഹാജരായി.