മുന്നാർ: സിപിഐഎം വിടുമെന്ന് സൂചന നൽകി മുൻ എംഎൽഎ എസ് രാജേന്ദ്രൻ. ബിജെപി നേതാക്കൾ വീട്ടിലെത്തി ബിജെപി പ്രവേശനം സംബന്ധിച്ച് സംസാരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപിയിലേക്ക് വരണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടെന്ന് അറിയിച്ച അദ്ദേഹം സിപിഐഎമ്മിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചു. ‘തനിക്കൊപ്പം നിൽക്കുന്നവരെ സിപിഐഎം അടിച്ചൊതുക്കുകയാണ്.
അടിച്ചൊതുക്കാനാണ് പാർട്ടിയുടെ പരിശ്രമം നടത്തുന്നത്. മൂന്നിടങ്ങളിൽ തന്നെ അനുകൂലിക്കുന്നവരെ മർദ്ദിച്ചിട്ടുണ്ട്.സിപിഐഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ വീട്ടിലാണ് ഈ ക്വട്ടേഷൻ സംഘം തങ്ങിയത്.

ഉപദ്രവിക്കരുത് എന്ന താൻ നേതാക്കളോട് ആവർത്തിച്ചു പറഞ്ഞിരുന്നു. എന്നാൽ, തൻ്റെ ഭാര്യയെ പോലും കേസിൽപ്പെടുത്തിയിട്ടുണ്ട്. ഇനിയും കുറച്ച് അടികൂടി നടക്കട്ടെ അന്നേരം ബിജെപി പോകണമോയെന്ന് ആലോചിക്കാം.

ജില്ലാ സെക്രട്ടറി പറഞ്ഞ പ്രത്യയശാസ്ത്രത്തിന് വില കൊടുക്കുന്നവരായിരുന്നെങ്കിൽ ഇത്തരം സംഭവങ്ങൾ നടക്കില്ലായിരുന്നു. അടിച്ചൊതുക്കാൻ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ശരിയായി പോകില്ല.

Leave a Reply

Your email address will not be published. Required fields are marked *