നൊബേല്‍ ജേതാവും മ്യാന്‍മറിലെ നേതാവുമായ ആങ് സാന്‍ സൂചിയ്ക്ക് നാല് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എഫ്.പിയാണ് ഇക്കാര്യം റിപ്പോട്ട് ചെയ്യുന്നത്.കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സൂ ചിക്കു ശിക്ഷ വിധിച്ചത്.
മുന്‍ പ്രസിഡന്റ് വിന്‍ മിന്റിനേയും സമാനകുറ്റം ചുമത്തി നാല് വര്‍ഷത്തെ തടവിന് വിധിച്ചിട്ടുണ്ട്.
അതേസമയം ഇരുവരേയും ഇതുവരെ ജയിലിലേക്ക് കൊണ്ടുപോയിട്ടില്ല. ഇരുവര്‍ക്കുമെതിരെ മറ്റ് ചില കുറ്റങ്ങളും ചുമത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു.നേരത്തെ സൂചിക്കെതിരെ മ്യാന്‍മറിലെ പട്ടാള ഭരണകൂടം അഴിമതിക്കുറ്റം ചുമത്തിയിരുന്നു. അനധികൃതമായി പണവും സ്വര്‍ണ്ണവും കൈവശം വെച്ചെന്നാരോപിച്ചാണ് സൂചിയ്ക്കെതിരെ കേസെടുത്തത്.കഴിഞ്ഞ ഫെബ്രുവരി ഒന്നിന് പട്ടാള അട്ടിമറിയിലൂടെയാണ് ഓങ് സാൻ സൂ ചിക്ക് ഭരണം നഷ്ടപ്പെട്ടത്. ഇതിനു പിന്നാലെ ഇവരെ തടവിലാക്കിയിരുന്നു. വിവിധ കുറ്റങ്ങൾ ചുമത്തി ഒരു ഡസനിലേറെ കേസുകളാണ് സൂ ചിക്കെതിരെ റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ ആദ്യ വിധിയാണ് രാജ്യതലസ്ഥാനമായ നെയ്പീതോയിലെ പ്രത്യേക കോടതി ഇന്നു പ്രഖ്യാപിച്ചത്.
