കൊച്ചി: നാട്ടികയിലെ ജെഡിയു നേതാവ് പി.ജി ദീപക് കൊലക്കേസില്‍ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. വിചാരണക്കോടതി വെറുതെവിട്ട പ്രതികള്‍ക്കാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ക്ക് ഓരോ ലക്ഷം രൂപ പിഴയും വിധിച്ചു. ഒന്നു മുതല്‍ അഞ്ച് വരെയുള്ള പ്രതികളായ ഋഷികേശ്, നിജിന്‍, പ്രശാന്ത്, രശാന്ത്, ബ്രഷ്ണേവ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്.

ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരായ 10 പേരെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ നല്‍കിയ അപ്പീലില്‍, അഞ്ച് പേര്‍ കുറ്റക്കാരാണെന്ന് മാര്‍ച്ച് 27ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കണ്ടെത്തിയിരുന്നു. ഇതിലാണ് ഇന്ന് ശിക്ഷ വിധിച്ചത്. രാവിലെ മൂന്ന് പ്രതികള്‍ കോടതിയില്‍ ഹാജരായിരുന്നു.

2015 മാര്‍ച്ച് 24നായിരുന്നു ജെഡിയു സംസ്ഥാന കൗണ്‍സില്‍ അംഗവും നാട്ടിക മണ്ഡലം പ്രസിഡന്റുമായ ദീപക്കിനെ കുത്തിക്കൊന്നത്. രാഷ്ട്രീയ കൊലപാതകമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ബിജെപി, ആര്‍എസ്എസ് പ്രാദേശിക നേതാക്കളായ പത്തു പേരായിരുന്നു പ്രതികള്‍. ഇവരെ കുറ്റവിമുക്തരാക്കി വെറുതെവിടുകയായിരുന്നു തൃശൂര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി.

Leave a Reply

Your email address will not be published. Required fields are marked *