പാകിസ്താന്‍റെ ഭാഗത്ത് നിന്നും പ്രകോപനം തുടരുകയാണെന്നും പ്രതിരോധത്തിന്‍റെ ഭാഗമായി ഇന്ത്യ ശക്തമായി തിരിച്ചടിച്ചുവെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.വിവിധ ഇടങ്ങളെ ലക്ഷ്യം വെച്ചുകൊണ്ട് പാകിസ്താൻ ആക്രമണം നടത്തി. ഇരുപത്തിയാറ് ഇടങ്ങളാണ് പാകിസ്താൻ ലക്ഷ്യം വച്ചതെന്ന് കേണൽ സോഫിയ ഖുറേഷി വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി. പഞ്ചാബിലെ വ്യോമത്താവളം പാകിസ്താൻ ആക്രമിക്കാൻ ശ്രമിച്ചു. പാക് പ്രകോപനത്തിന് തക്കതായ മറുപടി നൽകി. പാകിസ്താന്‍റെ വിവിധ എയർ ലോഞ്ചറുകൾ തകർത്തു. അതിവേഗം മിസൈലുകൾ ഉപയോഗിച്ച് പാകിസ്താൻ ഇന്ത്യയുടെ വ്യോമതാവളം ആക്രമിക്കാൻ ശ്രമിച്ചു. എസ് 400 ബ്രഹ്മോസ് ഉൾപ്പെടെ അത്യാധുനിക സൈനിക സന്നാഹം ഇന്ത്യ സജ്ജമാക്കി. നിയന്ത്രണരേഖയിൽ ഡ്രോൺ ആക്രമണമാണ് പാകിസ്താൻ കൂടുതലായി നടത്തിയത്. ശ്രീനഗർ മുതൽ നാലിയ വരെ പാകിസ്താൻ ആക്രമണശ്രമം നടത്തി.തുടർച്ചയായി നുണ പ്രചരിപ്പിക്കുകയാണ് പാകിസ്താൻ. നൂഖാൻ, മുരിത്, റഫീഖി, ഉൾപ്പെടെയുള്ള പാർക്ക് എയർ ബേസുകൾ ഇന്ത്യ ആക്രമിച്ചു. പാക് സൈനിക താവളങ്ങൾക്ക് നേർക്ക് തിരിച്ചടിച്ചു.അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ചാണ് പാക് സൈന്യത്തിന്‍റെ ആക്രമണം. പാകിസ്താൻ അതിർത്തിയിൽ സൈനിക വിന്യാസം വർധിപ്പിച്ചു. പാകിസ്താന്‍റെ സൈനിക പോസ്റ്റുകൾ ഇന്ത്യ തകർത്തുവെന്നും സോഫിയ ഖുറേഷി അറിയിച്ചു.

ആരോഗ്യ കേന്ദ്രത്തെയും സ്കൂളിനെയും പാകിസ്താൻ ലക്ഷ്യം വെച്ചു. പാകിസ്താൻ യുദ്ധവിമാനങ്ങൾ ഉപയോഗിച്ചു. വ്യാജ ദൃശ്യങ്ങൾ ഉപയോഗിച്ച് ഇന്ത്യയെ അപമാനിക്കുകയാണ് പാകിസ്താൻ. ജമ്മുകശ്മീരിലും പഞ്ചാബിലെയും സാധാരണ ജനങ്ങളെ ലക്ഷ്യം വെച്ചുകൊണ്ട് പാകിസ്താൻ സൈന്യം ആക്രമണം നടത്തുകയാണ്. ഇന്ത്യയുടെ പവർ ഗ്രിഡുകൾ എല്ലാം സുരക്ഷിതമാണെന്ന് സൈന്യം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *