മൂന്നാം മോദി സര്‍ക്കാരില്‍ ഇടംപിടിച്ചത് ഏഴ് വനിതാ എംപിമാര്‍. അതില്‍ രണ്ട് പേര്‍ക്ക് ക്യാബിനറ്റ് റാങ്കോടെ ഇടംകിട്ടി. മൂന്നാം മന്ത്രിസഭയില്‍ ഇടംപിടിച്ച വനിതകളില്‍ പ്രധാനി നിര്‍മല സീതാരാമനാണ്. ഇവര്‍ക്ക് ഇത്തവണയും ക്യാബിനറ്റ് റാങ്ക് ലഭിച്ചും. ബിജെപിയില്‍ നിന്ന് അന്നപൂര്‍ണ ദേവി, ശോഭ കരന്തലജെ, രക്ഷ ഖദ്‌സെ, സാവിത്രി താക്കൂര്‍, നിമുബെന്‍ ബംഭനിയ എന്നിവരും അപ്നാ ദള്‍ എംപി അനുപ്രിയ പട്ടേലും മന്ത്രിസഭയില്‍ അംഗങ്ങളാണ്. ഇവരില്‍ നിര്‍മല സീതാരാമനൊപ്പം ക്യാബിനറ്റ് റാങ്ക് ലഭിച്ചത് അന്നപൂര്‍ണ ദേവിക്കാണ്. മറ്റുള്ളവരെല്ലാം സഹമന്ത്രിമാരാണ്. എന്നാല്‍ രണ്ടാം മോദി സര്‍ക്കാരിനെ അപേക്ഷിച്ച് സ്ത്രീ പ്രാതിനിധ്യം മന്ത്രിസഭയില്‍ കുറഞ്ഞു.

മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, കേന്ദ്ര സഹമന്ത്രിമാരായിരുന്ന ഡോ.ഭാരതി പവാര്‍, സാധ്വി നിരഞ്ജന്‍ ജ്യോതി, ദര്‍ശന ജര്‍ദോഷ്, മീനാക്ഷി ലേഖി, പ്രതിമ ഭൗമിക് എന്നിവരാണ് മന്ത്രിസഭയില്‍ നിന്ന് പുറത്തായത്. തെരഞ്ഞെടുപ്പില്‍ തോറ്റതോടെയാണ് സ്മൃതി ഇറാനിക്കും ഡോ ഭാരതി പവാറിനും പുറത്തേക്ക് വഴി തെളിഞ്ഞത്. അമേഠി സീറ്റിലായിരുന്നു സ്മൃതിയുടെ തോല്‍വി. ദണ്ടോരി മണ്ഡലത്തില്‍ ഡോ ഭാരതി പവാറും പരാജയപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *