യുദ്ധഭീതിയേയും ആശങ്കകളേയും മറികടന്ന് മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് റെയില്‍വേ മന്ത്രാലയം ട്രെയിന്‍ അനുവദിച്ചത്. ജമ്മു, ശ്രീനഗര്‍, ബാരാമുള്ള, പഞ്ചാബ്, ജലന്ധര്‍, ചണ്ഡീഗഢ് എന്നിവിടങ്ങളില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ ട്രെയിന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്.

അതിനിടെ അതിര്‍ത്തിയിലെ സംഘര്‍ഷബാധിത പ്രദേശത്തു നിന്നും മലയാളി വിദ്യാര്‍ത്ഥികള്‍ കൊച്ചിയില്‍ തിരിച്ചെത്തി. ചണ്ഡീഗഡിലെയും പഞ്ചാബിലെയും വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള ഒരു സംഘം വിദ്യാര്‍ത്ഥികളാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്.

ചണ്ഡീഗഡ് സര്‍വകലാശാല , കേന്ദ്ര സര്‍വകലാശാല തുടങ്ങി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പതിനഞ്ചോളം വിദ്യാര്‍ത്ഥികള്‍ ആണ് നാട്ടിലേക്കെത്തിയത്. ഭൂരിഭാഗം വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകളും കോളേജുകളും സ്ഥിതി ചെയ്യുന്നത് ബിഎസ്എഫ് അതിര്‍ത്തിക്ക് സമീപം. ഉള്ളില്‍ ഭയമുണ്ടെങ്കിലും സ്ഥിതി ശാന്തമായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *