വയവക്കച്ചവടത്തിനായി വ്യാജരേഖകൾ ചമച്ച കേസിൽ മുഖ്യപ്രതി നജീബിന്റെ സ്വത്തുവിവരങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി. അവയവക്കടത്തിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് പ്രതി വിവിധയിടങ്ങളിൽ ഭൂമി വാങ്ങിക്കൂട്ടിയതായി ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളുടെ ബാങ്ക് അക്കൗണ്ട് രേഖകളും വിദേശ ബന്ധങ്ങളും നിലവിൽ പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്. കൂടാതെ, അവയവങ്ങൾ വാഗ്ദാനം ചെയ്ത് വിവിധ ആളുകളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ നജീബ് തട്ടിയെടുത്തതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് പോലീസിന്റെ നീക്കം.

നജീബ് നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ഇയാളുടെ പക്കൽ നിന്ന് ലഭിച്ച ഡയറിയിൽ ഉണ്ടെന്നാണ് സൂചന. ഒരാളിൽ നിന്ന് രണ്ട് മുതൽ അഞ്ച് ലക്ഷം രൂപ വരെയാണ് ഇത്തരത്തിൽ തട്ടിയെടുത്തിട്ടുള്ളത്. നിലവിൽ റിമാൻഡിലുള്ള മറ്റ് മൂന്ന് പ്രതികളെക്കൂടി കസ്റ്റഡിയിൽ കിട്ടുന്നതിനായി പോലീസ് അപേക്ഷ നൽകിയിട്ടുണ്ട്. സംസ്ഥാന വ്യാപകമായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *