ചെന്നൈ: അനധികൃത മദ്യ വില്പന പൊലീസിനെ അറിയിച്ച യുവാക്കളെ തമിഴ്നാട്ടില്‍ കൊലപ്പെടുത്തി. മയിലാടുംതുറയിലെ മുട്ടത്താണ് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി അടക്കം രണ്ട് യുവാക്കളെ മൂന്നംഗ സംഘം കൊലപ്പെടുത്തിയത്. എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി ഹരിയും സുഹൃത്ത് ഹരീഷുമാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.

പ്രദേശത്തെ അനധികൃത മദ്യ വില്‍പ്പനയെ ചോദ്യം ചെയ്ത യുവാക്കള്‍ നേരത്തെ ഇക്കാര്യം പോലീസിനെ അറിയിച്ചിരുന്നു. ഇവരുടെ പരാതിയില്‍ കേസെടുത്ത പൊലീസ് മൂന്നു പേരെ അറസ്റ്റു ചെയ്തിരുന്നു. ഇതില്‍ ഒരാള്‍ വ്യാഴാഴ്ച ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. വെള്ളിയാഴ്ച രാത്രി ഇയാള്‍ ഉള്‍പ്പെട്ട സംഘം യുവാക്കളെ അന്വേഷിച്ചു മുട്ടത്ത് എത്തുകയും വീട്ടില്‍ നിന്നു വിളിച്ചിറക്കി കൊണ്ട് പോയി മര്‍ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതക ശേഷം ഒളിവില്‍ പോയ പ്രതികളെ ശനിയാഴ്ച രാവിലെ പൊലീസ് അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *