കർണാടകയിലെ ഹിജാബ് വിവാദം ചർച്ചയാകുന്നതിനിടെ പ്രസ്താവനയുമായി ബിജെപി നേതാവും എംപിയുമായ പ്രഗ്യാ സിങ് താക്കൂര്‍. ആരെങ്കിലും അവരുടെ വീടുകളിൽ സുരക്ഷിതരല്ലെങ്കിൽ അവിടെ ഹിജാബ് ധരിക്കട്ടെ, കോളേജുകളിലും സ്കൂളുകളിലും അത് വേണ്ട’ അവർ പറഞ്ഞു.
മദ്രസകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപാനങ്ങളിൽ ശിരോവസ്ത്രം ധരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പ്രഗ്യാ സിങ് താക്കൂര്‍ പറഞ്ഞു. ഭോപ്പാൽ എംപി പറഞ്ഞുബര്‍ഖേദ പഠാനി പ്രദേശത്തെ ക്ഷേത്രത്തില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് താക്കൂര്‍ അഭിപ്രായം വ്യക്തമാക്കിയത്. “നിങ്ങള്‍ക്ക് മദ്രസകളുണ്ട്. അവിടെ നിങ്ങള്‍ ഹിജാബ് ധരിക്കുകയോ ഖിജാബ് പ്രയോഗിക്കുകയോ ചെയ്താല്‍ ഞങ്ങള്‍ക്ക് പ്രശ്‌നമില്ല. അവിടെ നിങ്ങള്‍ക്ക് നിങ്ങളുടെ ആചാരം പിന്തുടരാം. എന്നാല്‍ നിങ്ങള്‍ രാജ്യത്തെ സ്‌കൂളുകളിലും കോളേജുകളലും ഹിജാബ് ധരിക്കാനും ഖിജാബ് പ്രയോഗിക്കാനും തുടങ്ങിയാല്‍ അത് അനുവദിച്ച് തരില്ല” പ്രഗ്യാ സിങ് താക്കൂര്‍ പറഞ്ഞു.
ഹിജാബ് ഒരു പര്‍ദയാണ്. നിങ്ങളെ ദുഷിച്ച കണ്ണുകളോടെ കാണുന്നവര്‍ക്കെതിരെ പര്‍ദ്ദ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഹിന്ദുക്കള്‍ സ്ത്രീകളെ ആരാധിക്കുന്നതിനാല്‍ ദുഷിച്ച കണ്ണുകളോടെ കാണില്ലെന്നത് ഉറപ്പാണെന്നും പ്രഗ്യാ സിങ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *