പാലക്കാട:് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര ജാമ്യത്തിനായി കോടതിയെ സമീപിച്ചു. അഭിഭാഷകന്‍ ജേക്കബ് മാത്യു മുഖേനയാണ് ആലത്തൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. അപേക്ഷ അടുത്ത ദിവസം പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസില്‍ കേട്ടുകേള്‍വിയും സംശയത്തിന്റെയും പുറത്താണ് പോലീസ് ചെന്താമരയെ അറസ്റ്റ് ചെയ്തതെന്ന് അഭിഭാഷകന്‍ കോടതിയില്‍. ജാമ്യം ലഭിച്ചാല്‍ നാടുവിട്ടു പോവുകയോ, മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യില്ലെന്ന് ജാമ്യാപേക്ഷയില്‍ ചെന്താമര.

ഇരട്ടക്കൊലക്കേസില്‍ റിമാന്‍ഡിലുള്ള ചെന്താമര വിയ്യൂര്‍ ജയിലില്‍ കഴിയുകയാണ്. ജനുവരി 27 നാണ് വ്യക്തി വൈരാഗ്യം കാരണം അയല്‍വാസിയായ സുധാകരന്‍, സുധാകരന്റെ അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019 ല്‍ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെയാണ് ചെന്താമര രണ്ടുപേരെക്കൂടി കൊലപ്പെടുത്തിയത്. ഈ കേസില്‍ ചെന്താമരയ്ക്ക് നല്‍കിയിരുന്ന ജാമ്യം പാലക്കാട് കോടതി കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *