അന്‍ഹുയി (ചൈന): ദക്ഷിണ ചൈനയിലെ ഗ്വാങ്ഡോംഗ് പ്രവിശ്യയില്‍ കനത്ത മഴ. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 47 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച ഉച്ചയോടെയാണ് കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരന്തമുണ്ടായതെന്ന് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ സി.സി.ടി.വി അറിയിച്ചു. ആയിരക്കണക്കിന് ആളുകള്‍ ഭവനരഹിതരായി.

രണ്ട് പേരെ കാണാതായതായും റിപ്പോര്‍ട്ട് ഉണ്ട്. ചരിത്ര നഗരമായ ഹുവാങ്ഷാനില്‍ പാലം തകര്‍ന്നിട്ടുണ്ട്. നിരവധി പ്രധാന റോഡുകള്‍ അടച്ചു. മൊത്തം 27 വീടുകള്‍ തകരുകയും 592 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

അന്‍ഹുയി പ്രവിശ്യയുടെ തെക്ക് ഭാഗത്തുള്ള നഗരത്തില്‍ മഴ പെയ്തതിനാല്‍ വ്യാഴാഴ്ച പതിനായിരത്തിലധികം ആളുകളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചു. വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ 2,400ലധികം ഗ്രാമീണരെ ഫയര്‍ ട്രക്കുകളിലും റബ്ബര്‍ ബോട്ടുകളിലും രക്ഷാപ്രവര്‍ത്തകര്‍ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 10,976 പേരെ ഒഴിപ്പിക്കുകയും ചെയ്തു. ഒമ്പത് പ്രവിശ്യാ റോഡുകളും 41 വില്ലേജ് റോഡുകളും അടച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *