കോട്ടയം തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസില്‍ പ്രതി അമിത്തിന്റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. തന്റെ ജീവിതം തകര്‍ത്തതിന്റെ പക വീട്ടാനാണ് കൊല നടത്തിയത് എന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. ഫോണ്‍ മോഷണക്കേസ് പരാതി പിന്‍വലിക്കമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ വിജയകുമാര്‍ പരാതി പിന്‍വലിക്കാന്‍ തയ്യാറായില്ല. ജാമ്യത്തിലിറങ്ങിയ ശേഷം വീട്ടില്‍ എത്തി വിജയകുമാറിനെ കണ്ടു. പെണ്‍ സുഹൃത്ത് ഉപേക്ഷിച്ചതും ഗര്‍ഭം അലസിയതും എന്നാല്‍ പ്രതികാരത്തിന്റെ ആക്കം കൂട്ടി. കൊല നടത്താന്‍ ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്നും അമിത് ഓറാങ് പറഞ്ഞു. ഇയാള്‍ വിജയകുമാറിന്റെ രണ്ട് ബാങ്ക് അക്കൗണ്ടില്‍ നിന്നും തട്ടിയത് രണ്ടേമുക്കാല്‍ ലക്ഷം രൂപയാണ്.

വിജയകുമാറിന്റെ വീട്ടിലെ ഹാര്‍ഡ് ഡിസ്‌കും മൊബൈല്‍ ഫോണും പൊലീസ് കണ്ടെത്തിയിരുന്നു. കൊല നടത്തിയ വീട്ടില്‍ ഉള്‍പ്പെടെ പ്രതി അമിത് ഓറാങ്ങിനെ എത്തിച്ച് പൊലീസ് തെളിവെടുത്തു. കൊല നടത്തിയ ശേഷം വീട്ടിലെ സി സി ടി വിയുടെ ഡി വി ആര്‍ പ്രതി അമിത് ഉറാങ് എടുത്തിരുന്നു. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി ഡി വി ആര്‍ വീടിന്റെ പിന്‍ഭാഗത്തെ പുഴയിലാണ് ഉപേക്ഷിച്ചത്. കേസില്‍ നിര്‍ണായകമായ ഡി വി ആര്‍ ആണ് പ്രതിയുമായ നടത്തിയ തെളിവെടുപ്പില്‍ പൊലീസ് കണ്ടെത്തിയത്. വിജയകുമാറിന്റെ വീട്ടില്‍ നിന്നും മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ തിരുവാതുക്കല്‍ അറത്തുട്ടി പാലത്തിന് സമീപത്തു നിന്നും പൊലീസ് കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *