പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരനെ പിന്തുണച്ച് ഡി.സി.സി. സ്ഥാനാര്‍ഥികളായി ഉയര്‍ന്നുകേട്ട പേരുകളായ രാഹുല്‍ മാങ്കൂട്ടത്തിലിനോടും ഡോ.പി.സരിനോടും ജില്ലാ നേതൃത്വത്തിന് താല്‍പര്യമില്ലെന്നാണ് സൂചന. സ്ഥാനാര്‍ഥിയായി മുരളീധരനെത്തിയാല്‍ ഗ്രൂപ്പ് മറന്ന് ഒന്നിച്ചുള്ള പ്രവര്‍ത്തനമുണ്ടാകുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.

കെ.മുരളീധരന്‍ സ്ഥാനാര്‍ഥിയാവണമെന്ന ആവശ്യം ജില്ലാ നേതൃത്വം കെ.പി.സി.സിയെ അറിയിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. മുന്‍ എം.എല്‍.എയും കെ.പി.സി.സി ഉപാധ്യക്ഷനുമായ വി.ടി. ബല്‍റാം, കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ ഡോ. പി. സരിന്‍ എന്നിവരെയും സ്ഥാനാര്‍ഥികളായി സജീവമായി പരിഗണിക്കുന്നുണ്ട്. കൂടാതെ, സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് പാലക്കാട് മുന്‍ എം.എല്‍.എ ഷാഫി പറമ്പിലിന്റെ അഭിപ്രായവും കെ.പി.സി.സി നേതൃത്വം തേടുമെന്ന് റിപ്പോര്‍ട്ടുണ്ട്.

ജില്ല പഞ്ചായത്ത് അധ്യക്ഷ കെ. ബിനുമോളെ സ്ഥാനാര്‍ഥിയാക്കാന്‍ സി.പി.എം പാലക്കാട് ജില്ല ഘടകത്തിന്റെ നിര്‍ദേശമുണ്ട്. ഇത് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും. മുമ്പ് ചില ഡി.വൈ.എഫ്.ഐ നേതാക്കളുടെ പേരുകള്‍ ഉയര്‍ന്നിരുന്നെങ്കിലും ഇപ്പോള്‍ ചര്‍ച്ചയിലില്ല.

Leave a Reply

Your email address will not be published. Required fields are marked *