തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ഇഷ്ടം പോലെ പരോള്‍. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റത് മുതലുള്ള പരോളിന്റെ കണക്കുകളാണ്പുറത്ത് വന്നത്. പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയനാണ് മറുപടി നല്‍കിയത്.

ടി.പി കേസിലെ മൂന്ന് പ്രതികള്‍ക്ക് 1000ത്തിലേറെ ദിവസമാണ് പരോള്‍ അനുവദിച്ചത്. ആറ് പേര്‍ക്ക് 500 ദിവസത്തിലധികവും പരോള്‍ നല്‍കിയിട്ടുണ്ട്. കെ.സി രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, അണ്ണന്‍ സിജിത്ത് എന്നിവര്‍ക്കാണ് ആയിരത്തിലേറെ ദിവസം പരോള്‍ ലഭിച്ചത്.

രാമചന്ദ്രന് 1081, മനോജിന് 1068, സജിത്തിന് 1078 എന്നിങ്ങനെയാണ് പരോള്‍ ലഭിച്ചത്. ടി.കെ രജീഷ് 940, അനൂപ് 900, കിര്‍മാണി മനോജ് 851, റഫീഖ് 752, മുഹമ്മദ് ഷാഫി 656 എന്നിങ്ങനെയാണ് വിവിധ പ്രതികള്‍ക്ക് അനുമതി പരോള്‍. കേസിലെ പ്രധാന പ്രതിയായ കൊടി സുനിക്ക് 60 ദിവസത്തെ പരോള്‍ മാത്രമാണ് അനുവദിച്ചത്.

എമര്‍ജന്‍സി ലീവ്, ഓര്‍ഡിനറി ലീവ്, കോവിഡ് സ്പെഷ്യല്‍ ലീവ് എന്നിങ്ങനെ മൂന്ന് വിഭാഗത്തിലാണ് പരോള്‍ അനുവദിച്ചത്. കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള നീക്കം വിവാദമായിരുന്നു. നേരത്തെ കൊടി സുനിക്ക് പരോള്‍ നല്‍കിയത് വിവാദമായപ്പോള്‍ മനുഷത്വം മുന്‍നിര്‍ത്തിയാണ് പരോള്‍ അനുവദിച്ചതെന്നായിരുന്നു സി.പി.എം നേതാവ് പി.ജയരാജന്റെ ന്യായീകരണം.

Leave a Reply

Your email address will not be published. Required fields are marked *