തൃക്കാക്കര നഗരസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുത്തില്ല. ക്വാറം തികയാത്തതിനാല്‍ പ്രമേയം ചര്‍ച്ച ചെയ്യാതെ തള്ളി. പ്രതിപക്ഷമായ എല്‍ ഡി എഫ് അംഗങ്ങളും ഒരു സ്വതന്ത്രനും ഉള്‍പ്പെടെ 17 പേര്‍ മാത്രമാണ് പ്രമേയ ചര്‍ച്ചയ്ക്ക് എത്തിയത്. 43 അംഗ കൗണ്‍സിലില്‍ ക്വാറം തികയണമെങ്കില്‍ കുറഞ്ഞത് 22 പേരെങ്കിലും ആവശ്യമാണ്. നാല് സ്വതന്ത്രന്മാരും യുഡിഎഫ് അംഗങ്ങളും അടക്കം 25 കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നു. പ്രതിപക്ഷത്തെ 18 കൗണ്‍സിലര്‍മാര്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. അജിത തങ്കപ്പനെ മാറ്റിയില്ലെങ്കില്‍ ആറു മാസത്തിന് ശേഷം വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷം അറിയിച്ചു. അജിത തങ്കപ്പനെ മാറ്റാന്‍ യുഡിഎഫില്‍ ധാരണയായിട്ടുണ്ട്. അതുകൊണ്ടാണ് അവിശ്വാസ പ്രമേയത്തില്‍ നിന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ വിട്ടുനില്‍ക്കുന്നതെന്നും പ്രതിപക്ഷം പറഞ്ഞു.

ഓണത്തിന് പണം നിറച്ച കവറുകള്‍ കൗണ്‍സിലര്‍മാര്‍ക്കു നല്‍കിയതോടെയാണ് തൃക്കാക്കരയില്‍ വിവാദം തുടങ്ങിയത്. ഇതു സംബന്ധിച്ച അന്വേഷണം ഇപ്പോഴും പുരോഗമിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *