യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയിലേയ്ക്കുള്ള 100 ലേറെ വിമാനങ്ങള്‍ റദ്ദ് ചെയ്തു. കോഴിക്കോടും കൊച്ചിയിലും ചുരുക്കം മാത്രം 73 വിമാനങ്ങളാണ് സുരക്ഷാ കാരണങ്ങളാല്‍ ഒഴിവാക്കിയത്. വരും ദിവസങ്ങളില്‍ നിയന്ത്രണം കൂടുതല്‍ ശക്തമാകുമെന്നാണ് സൂചന.

തുടര്‍ച്ചയായ ദിവസങ്ങളില്‍ ഗള്‍ഫിലേയ്ക്കും തിരിച്ചുമുള്ള വിമാന യാത്രകളാണ് സുരക്ഷാ കാരണങ്ങളാല്‍ റദ്ദാക്കപ്പെടുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേയ്ക്കുള്ള 20 വിമാനങ്ങളുടെ യാത്ര മുടങ്ങിയപ്പോള്‍ 22 വിമാനങ്ങളാണ് കോഴിക്കോടേക്കുള്ള യാത്ര റദ്ദാക്കിയത്. റിയാദിലേക്കും, മസ്‌കറ്റിലേയ്ക്കുമുള്ള 2 വിമാനങ്ങള്‍ മാത്രമാണ് യാത്ര നടത്തിയത്. കൊച്ചിയില്‍ 29 യാത്ര ക്യാന്‍സല്‍ ചെയ്തപ്പോള്‍ 31 വിമാനങ്ങള്‍ക്ക് കൊച്ചിയിലേക്ക് പുറപ്പെടാന്‍ സാധിച്ചില്ല. ഷെഡ്യൂള്‍ ചെയ്ത പല വിമാനങ്ങളും പിന്നീട് യാത്ര ഒഴിവാക്കി.

കണ്ണൂരും തിരുവനന്തപുരത്തുമായി 29 വിമാനങ്ങളാണ് സര്‍വീസ് ഒഴിവാക്കിയെന്ന് അറിയിച്ചത്. അപ്രതീക്ഷിതമായി ഉണ്ടായ പ്രതിസന്ധിയില്‍ യാത്ര മുടങ്ങിയവരും തൊഴില്‍ തുലാസില്‍ ആയവരും ഏറെയാണ്. ഗള്‍ഫ് മേഖയലില്‍ പോരാട്ടം കനക്കുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സെര്‍വീസുകള്‍ പ്രതിസന്ധിയിലാകുമെന്നാണ് കണക്ക് കൂട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *