മാറാട് കൂട്ടക്കൊലക്കേസിൽ ഒളിവിൽ പോയിരുന്ന 2 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് മാറാട് പ്രത്യേക അഡീഷനൽ കോടതി.തൊണ്ണൂറ്റിയഞ്ചാം പ്രതി കോയമോന്‍, നൂറ്റി നാല്‍പത്തിയെട്ടാം പ്രതി നിസാമുദീന്‍ എന്നിവര്‍ക്കെതിരെയാണ് മാറാട് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്.
സ്പർധ വളർത്തൽ, അന്യായമായി സംഘം ചേരൽ, സ്ഫോടകവസ്തു നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരം കോയമോനും കൊലപാതകം, അന്യായമായി സംഘം ചേരൽ, മാരകായുധവുമായി കലാപം, ആയുധ നിരോധന നിയമം എന്നിവ പ്രകാരം നിസാമുദ്ദീനും കുറ്റം ചെയ്തതായി കോടതി കണ്ടെത്തിയിരുന്നു.കലാപ ശേഷം ഒളിവില്‍ പോയ ഇരുവരും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിടിയിലായത്. 2003 മേയ് 2 ന് ആയിരുന്നു ഒൻപത് പേർ മരിച്ച രണ്ടാം മാറാട് കലാപം. ഈ കേസില്‍ പ്രത്യേക കോടതി 63 പ്രതികളെയാണ് ഇതുവരെ ശിക്ഷിച്ചത്. കലാപത്തിലെ 76 പ്രതികളെ വിചാരണ കോടതി വെറുതെ വിട്ടിരുന്നു. ​കോയ മോനും നിസാമുദ്ദീനും 2010, 2011 വർഷങ്ങളിലാണ് പിടിയിലായത്

Leave a Reply

Your email address will not be published. Required fields are marked *