തിരുവനന്തപുരം: സംസ്ഥാനത്ത് കള്ള് ഷാപ്പുകള്‍ക്കും സ്റ്റാര്‍ പദവി നല്‍കാന്‍ തീരുമാനം. ഏപ്രില്‍ ഒന്നിന് നിലവില്‍ വരുന്ന പുതിയ മദ്യനയത്തിലാകും ഈ തീരുമാനം. ബാറുകളെ പോലെ കള്ള് ഷാപ്പുകള്‍ക്കും ക്ലാസിഫിക്കേഷന്‍ വരുത്തുന്നതാണിത്.

ഐടി പാര്‍ക്കുകളിലെ മദ്യകച്ചവടം ബാറുടമകള്‍ക്ക് നല്‍കില്ല. കള്ള് ഷാപ്പുകള്‍ മൊത്തത്തില്‍ മാറണമെന്നാണ് എക്‌സൈസിന്റെ ശുപാര്‍ശ. പല ഷാപ്പുകളിലും വൃത്തിയില്ല. കള്ള് വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതല്‍ പേരെ ആകര്‍ഷിക്കാനുമാണ് ക്ലാസിഫിക്കേഷന്‍ മദ്യനയത്തിലെ കരടില്‍ ഉള്‍പ്പെടുത്തിയത്.

ഷാപ്പുകള്‍ കള്ള് ഷാപ്പുകളുടെ ലേലം ഓണ്‍ലൈന്‍ വഴിയാക്കും. നിലവില്‍ കളക്ടര്‍മാരുടെ സാന്നിധ്യത്തില്‍ നറുക്കിട്ടാണ് കള്ള് ഷാപ്പ് നടത്തിപ്പുകാര്‍ക്ക് നല്‍കുന്നത്. കള്ള് വ്യവസായം പ്രോത്സാഹിപ്പിക്കാന്‍ ടോഡി ബോര്‍ഡ് കഴിഞ്ഞ മദ്യനയത്തില്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ചട്ടങ്ങള്‍ രൂപീകരിക്കുന്നത് അന്തിമഘട്ടത്തിലാണ്.

ഒരു തെങ്ങില്‍ നിന്ന് രണ്ട് ലിറ്റര്‍ കള്ള് ചെത്താനാണ് നിലവില്‍ അനുമതി നല്‍കിയിരിക്കുന്നത്. അളവ് കൂട്ടാന്‍ അനുമതി വേണമെന്ന ചെത്ത് തൊഴിലാളികളുടെ ആവശ്യം പഠിക്കാന്‍ സമിതിയെ വെക്കാനും നയത്തില്‍ തീരുമാനം ഉണ്ടാകും. ഐടി പാര്‍ക്കുകളിലെ മദ്യ വില്‍പന ആയിരുന്നു കഴിഞ്ഞ നയത്തില്‍ പ്രധാനമായും ശുപാര്‍ശ ചെയ്തത്. എന്നാല്‍, മദ്യവില്‍പന ആര് നടത്തുമെന്ന കാര്യത്തില്‍ തര്‍ക്കം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *