കോഴിക്കോട് കുന്ദമംഗലത്ത് വ്യാജ ബിരുദ കോഴ്സിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്.
ഇന്റർ നാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രൊഫറ്റിക് മെഡിസിൻ എന്ന പേരിൽ ബിരുദ കോഴ്സ് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. കുന്ദമംഗലം സിന്ധു തീയേറ്ററിന് എതിർ വശത്തായി പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെ
21 ആളുകളാണ് പരാതി നൽകിയിരിക്കുന്നത്. സ്ഥാപനത്തിന്റെ ഉടമയായ ഷാഫി അബ്ദുള്ള ഷുഹൂരിഒരു കോടി രൂപയാണ് വിദ്യാർത്ഥികളിൽ നിന്ന് തട്ടിയെടുത്തത്.

പരാതികളുടേയും പോലീസിന് ലഭിച്ച രഹസ്യാന്വേഷണത്തിന്റേയും ഭാഗമായി
കുന്ദമംഗലം എസ് എച്ച് ഒ ശ്രീ കുമാറിന്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘം സ്ഥാപനത്തിൽ പരിശോധന നടത്തി. ഇവിടെ നിന്നും വ്യാജ സർട്ടിഫിക്കറ്റുകളും രേഖകളും സീൽ ഉൾപ്പടെയുള്ള സാധനങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. തയ്യുബ് നുബവി ഉലമ ഓപ്പൺ യൂണിവേഴ്സിറ്റി എന്ന പേരിലാണ് സർട്ടിഫിക്കറ്റ് .
സുപ്രീം കോടതി അനുമതിയോടെയാണ് സ്ഥാപനം പ്രവർത്തിക്കുന്നത് എന്നും സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഥാപനത്തിന് ആയുഷ് മന്ത്രാലയത്തിന്റെയോ ഐ എച്ച് ആർ ഡിയുടേയോ യുജിസിയുടേയോ അംഗീകാരം ഇല്ലെന്നാണ് പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ഈ സ്ഥാപനത്തിന്
യുജിസി സ്റ്റോപ് മെമ്മോ നൽകിയെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. നേരെത്തേയും സമാന കേസുകളിൽ പെട്ടിട്ടുള്ള ഷാഫി അബ്ദുള്ള ഷുഹൂരി ഒളിവിൽ ആണെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം
കുന്ദമംഗലം എസ് എച്ച് ഒ ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ് ഐ അഭിലാഷ്, എസ് ഐ അബ്ദുൾ റഹ്മാൻ , പ്രമോദ്, വിപിൻ , ശ്രീജിത്ത് എന്നീ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ആണ് കോടികളുടെ തട്ടിപ്പ് കണ്ടെത്തിയത്

Leave a Reply

Your email address will not be published. Required fields are marked *