മഥുര: ഉത്തര്‍പ്രദേശില്‍ കുടിവെള്ള സംഭരണി തകര്‍ന്ന് രണ്ടു പേര്‍ മരിച്ചു.13 പേര്‍ക്ക് പരിക്കേറ്റു. മഥുരയിലാണ് അപകടം ഉണ്ടായത്. പരിക്ക് പറ്റിയ ഒരാളുടെ നില ഗുരുതരമാണ്. മഥുരയിലെ കൃഷ്ണവിഹാര്‍ കോളനിയിലെ സുന്ദരി (65), സരിത (27) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. 2021ല്‍ പണികഴിപ്പിച്ച ടാങ്കാണ് തകര്‍ന്നു വീണത്. നിരവധി കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. സമീപത്തെ വീടുകളിലേക്ക് വെള്ളം കയറുകയും ചെയ്തു.ഗംഗാജല്‍ കുടിവെള്ള പദ്ധതിക്ക് കീഴില്‍ ആറ് കോടി രൂപ ചെലവില്‍ നിര്‍മിച്ച ടാങ്കാണ് തകര്‍ന്നുവീണത്.

സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജലസംഭരണി നിര്‍മ്മിച്ച കരാറുകാരനെതിരെ കേസെടുക്കാനും നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *