ലീഗിന്റെ പൊന്നാപുരം കോട്ടയായ പൊന്നാനി അബ്ദുൾ സമദ് സമദാനി കാത്തു. 1977ന് ശേഷം ലീഗ് സ്ഥാനാർഥികളല്ലാതെ മാറ്റാരും മണ്ഡലത്തിൽ ജയിച്ചിട്ടില്ല. പൊന്നാനിയിൽ ഹാട്രിക് വിജയം നേടിയ ഇ.ടി.മുഹമ്മദ് ബഷീറിനെ മുസ്‍ലിം ലീഗ് ഇത്തവണ മലപ്പുറത്ത് നിയോഗിക്കുകയായിരുന്നു. മലപ്പുറത്തുനിന്നാണ് സമദാനി പൊന്നാനിയിലേക്കെത്തിയത്. പാർട്ടി ഏൽപ്പിച്ച ദൗത്യം സമദാനി വിജയകരമായി പൂർത്തിയാക്കി. സമദാനിയുടെ പൊന്നാനിയിലെ ആദ്യ മത്സരമാണിത്. തുടക്കം മുതൽ തന്നെ പൊന്നാനിയിൽ സമദാനി ലീഡ് നിലനിർത്തി. ഉച്ചയോടെ ഒന്നര ലക്ഷം ലീഡ് കടന്നു. മുൻ മുസ്ലീം ലീഗ് നേതാവ് കെ.എസ്.ഹംസയെ സിപിഎം പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിച്ചെങ്കിലും ഉദ്ദേശിച്ച ഫലം ലഭിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *