നെടുമ്പൊയില്‍ ദുരന്തത്തില്‍ മരിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം ഇന്ന് തന്നെ നല്‍കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍. ആളുകളുടെ മരണം ഈ മേഖലയില്‍ വലിയ ദുരന്തമാണ് വിതച്ചത്. അവര്‍ക്കെല്ലാം സര്‍ക്കാര്‍ ആശ്വാസ നടപടികള്‍ ഇന്ന് തന്നെ കൈമാറുമെന്നും മന്ത്രി അറിയിച്ചു. നെടുമ്പകം, കേളകം കണിച്ച്യര്‍ ഉള്‍പ്പെടെയുള്ള മേഖലയില്‍ വലിയ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഒരുപാട് ദുരന്തം റോഡിന് മുകളില്‍ തന്നെ ഉണ്ടായിട്ടുണ്ട്. നഷ്ടപരിഹാരം നല്‍കുന്നതിനൊപ്പം വീടുകള്‍ പുനര്‍നിര്‍മ്മാക്കാനുള്ള നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് പ്രതികരണം.

വലിയ ദുരന്തമാണ് ഉണ്ടായത്. ഗതാഗതം താറുമാറായി. മാനന്തവാടി റോഡ് ഗതാഗതം പുനസ്ഥാപിക്കാന്‍ ഒരു പാട് ബുദ്ധിമുട്ടുണ്ട്. വീട് നഷ്ടമായവര്‍ക്ക് പുനരധിവാസത്തിന് പദ്ധതിയുണ്ടാക്കും. ചുരം റോഡ് രണ്ട് ദിവസം കൊണ്ട് ശരിയാക്കാനാണ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *