കൊച്ചി: ഏകീകൃത കുര്‍ബാന വിഷയത്തില്‍ കടുത്ത നടപടിയുമായി സീറോ മലബാര്‍ സഭ. ജൂലൈ 3 നുശേഷം ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത വൈദികര്‍ സഭയ്ക്ക് പുറത്തായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. നടപടി നേരിടുന്ന വൈദികര്‍ക്ക് വിവാഹം നടത്താനും അധികാരമില്ല. എറണാകുളം അങ്കമാലി അതിരൂപത മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ആണ് സര്‍ക്കുലര്‍ ഇറക്കിയത്. ഈ സര്‍ക്കുലര്‍ ജൂണ്‍ 16 ഞായറാഴ്ച അതിരൂപതയിലെ എല്ലാ പള്ളികളിലും വായിക്കണം.

സഭാ സംവിധാനത്തെ വെല്ലുവിളിച്ചുകൊണ്ട് കത്തോലിക്കാ സഭയില്‍ തുടരാന്‍ ആരെയും അനുവദിക്കില്ലെന്നാണ് തീരുമാനം. മാര്‍പാപ്പയുടെ നിര്‍ദേശപ്രകാരമാണ് വിമതര്‍ക്കെതിരെ സഭാ നേതൃത്വം നടപടി സ്വീകരിക്കുന്നത്. സിറോ മലബാര്‍ സഭയിലെ എല്ലാ വൈദികര്‍ക്കും ഈ ഉത്തരവ് ബാധകം ആയിരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഉത്തരവ് പാലിക്കാത്ത വൈദികര്‍ക്ക് പൗരോഹിത്യ ശുശ്രൂഷയില്‍ നിന്നും വിലക്കേര്‍പ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *